Sunday, November 27, 2011

ബൂലോഗം തകരുന്നുവോ?

ബൂലോഗം ഇപ്പോള്‍ നിര്‍ജ്ജീവമാണെന്നും ബ്ലോഗിന്റെ കാലം കഴിഞ്ഞെന്നും ബ്ലോഗറന്മാര്‍ എല്ലാവരും കട്ടയും പടവും മടക്കി പോയെന്നും മറ്റും, പ്രമുഖനെന്ന് അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തട്ടകമായ ദിനപ്പത്രത്തിന്റെ താളുകളിലൂടെ കഥിച്ചിരിക്കുന്നു.
ബ്ലോഗ്സൃഷ്ടികള്‍ ടോയ്ലറ്റ് സാഹിത്യമാണെന്നോ മറ്റോ അര്‍ഥം വരുന്ന രീതിയില്‍ ഒരു മഹാ സാഹിത്യകാരിയും ഉവാച.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതും സീരിയല്‍ ലോകത്തും മറ്റും പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭന്മാരാല്‍ നയിക്കപ്പെടുന്നതുമായ ഒരു കലാസാഹിത്യ വേദിയുടെ സംസ്ഥാന മീറ്റിംഗില്‍ കുറേ ദിവസത്തിനു മുമ്പ് ഈയുള്ളവന്‍ പങ്കെടുത്തപ്പോള്‍ ബ്ലോഗ് സമൂഹം ഇപ്പോള്‍ കലാ സാഹിത്യ രംഗത്തും സമൂഹത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ആയതിനാല്‍ അവര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും നല്ല നല്ല സാഹിത്യ സൃഷ്ടികള്‍ ബൂലോഗത്ത് ജന്മം കൊള്ളുന്നുവെന്നും ഞാന്‍ പറഞ്ഞു വെച്ചു. ചര്‍ച്ച നടന്ന് കൊണ്ടിരിക്കെ എന്റെ ഒരു മാന്യ സുഹൃത്ത് ബ്ലോഗുകളില്‍ നിലവാരം കുറഞ്ഞ സാഹിത്യങ്ങളാണ് ജന്മമെടുക്കുന്നതെന്ന് സൂചിപ്പിക്കുകയുണ്ടായി. അപ്രധാനമായിരുന്നു അഭിപ്രായമെങ്കിലും അതിന്റെ പുറകിലെ ചേതോവികാരത്തെ പറ്റി ഞാന്‍ പിന്നീട് പലരോടും അന്വേഷണം നടത്തിയപ്പോള്‍ മനപൂര്‍വം ബ്ലോഗ് സമൂഹത്തെ ഇകഴ്ത്തി കാണിക്കാന്‍ വെമ്പുന്ന ചില ശക്തികള്‍ ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും സാധാരണക്കാരായ പലരും അവരുടെ വാചാടോപത്തില്‍ പെട്ട് പോയതിനാലാണ് ഇപ്രകാരം പ്രതികരിക്കുന്നതെന്നും പല കാരണങ്ങളാലും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ അനുരണനങ്ങളാണ് ഈ കുറിപ്പുകളുടെ ആരംഭത്തില്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ എന്നും തിരിച്ചറിയുവാന്‍ സാധിച്ചു.

ഞങ്ങള്‍ക്ക് മാത്രമേ സാഹിത്യ സൃഷ്ടി നടത്താന്‍ അവകാശമുള്ളൂവെന്നും മറ്റുള്ളവരുടെ രചനകള്‍ തരം താണവയാണെന്നും അതിനാല്‍ ആവകയൊക്കെ പരിധിക്ക് പുറത്താകണമെന്നും നിര്‍ബന്ധ ബുദ്ധിയുള്ള ചില കുലപതികള്‍ വാഴുന്ന ഒരു ഭാഷയാണ് മലയാളം. വാദത്തിനു സര്‍വ പിന്തുണയും പ്രഖ്യാപിച്ച് ആയത് പ്രവര്‍ത്തിയില്‍ കൊണ്ട് വരുന്നു അച്ചടി ലോകം. സര്‍ഗ്ഗ ശേഷിയുള്ള ഒരു പുതു മുഖത്തിനു മലയാള സാഹിത്യത്തില്‍ ഇടം ലഭിക്കാന്‍ ഏറെ പരിശ്രമം ആവശ്യമാണ്. പ്രസിദ്ധനല്ലാത്ത ഒരു സാഹിത്യകാരനും ഇവിടെ അവാര്‍ഡുകള്‍ ലഭിക്കാറില്ല. , , , എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി ക്ക് "വേലിപ്പത്തല്‍" അവാര്‍ഡ് നല്‍കുന്നു., , , എന്നിവര്‍ ജൂറികള്‍ ആയുള്ള സമിതി "" ക്ക് " മദ്ദളം " അവാര്‍ഡ് നല്‍കുന്നു. അങ്ങിനെ അവര്‍ പരസ്പരം ഭൂമി മലയാളത്തിലെ എല്ലാ അവാര്‍ഡുകളും പങ്ക് വെക്കുന്നു. പ്രസിദ്ധനല്ലാത്തവനും എന്നാല്‍ കുലപതികളുടെ രചനകളേക്കാളും ഉയര്‍ന്ന നിലവാരത്തില്‍ സാഹിത്യ രചന നടത്തുന്നവനുമായ ഏതെങ്കിലും വ്യക്തിക്ക് നാളിത് വരെ ഏതെങ്കിലും അവാര്‍ഡ് ലഭിച്ചതായി കേട്ട്കേഴ്വി പോലുമില്ല. എന്തിനു പറയുന്നു അവരുടെ രചനകള്‍ അച്ചടിക്കാന്‍ പോലും ആനുകാലികങ്ങള്‍ക്ക് മടിയാണ്. പത്രമുടമകള്‍ക്ക് ബിസിനസ് ലാഭകരമാക്കി നടത്തുവാന്‍ പ്രസിദ്ധിയുള്ള ഒരു പേരാണ് ആവശ്യം; അല്ലാതെ അപ്രസിദ്ധനായവന്റെ രചനാഗുണമുള്ള കൃതികളല്ല.
ഇവിടെയാണ് ബ്ലോഗിന്റെ പ്രസക്തി.

. കഥ പറയാനും കഥ കേള്‍ക്കാനുമുള്ള ആഗ്രഹം മനുഷ്യ ചരിത്ര ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന പ്രവണതയാണ്. താന്‍ എഴുതിയ കഥ/കവിത/ ലേഖനം/ രണ്ട് പേരെ വായിച്ച് കേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവനു
നിങ്ങളുടെ രചന പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുഎന്ന കുറിപ്പോടെ പത്രമാഫീസുകളില്‍ നിന്നും തിരിച്ച് വരുന്ന തന്റെ രചനകള്‍ എത്രമാത്രം വേദന നല്‍കുന്നു എന്നത് അനുഭവിച്ചറിയേണ്ട സത്യം മാത്രം.മഹാ സാഹിത്യകാരന്റെ മഹാ വളിപ്പിനേക്കാളും എത്രയോ ഭേദമാണ് തന്റെ രചന എന്ന് ബോദ്ധ്യമുള്ളവനു വേദന അധികമായുണ്ടാകും.

ബ്ലോഗിന്റെ അവിര്‍ഭാവം വരെ ഈ അവസ്ഥ തുടര്‍ന്ന് വന്നു.ഒരു കമ്പ്യൂട്ടറും അത് പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍പ്പം പരിജ്ഞാനവും കൈമുതലായുള്ള ഒരു സാഹിത്യകാരന്/കലാകാരന് അവന്റെ സൃഷ്ടി ആരുടെയും കാല് താങ്ങാതെ കുറച്ച് പേരുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാനുള്ള സാദ്ധ്യത ബ്ലോഗിലൂടെ തെളിഞ്ഞു വന്നു. പതുക്കെ പതുക്കെ മലയാള ബ്ലോഗ്കള്‍ക്ക് പ്രസിദ്ധി ഉണ്ടായി എന്നതും ബ്ലോഗ്കള്‍ അംഗീകരിക്കപ്പെട്ടു എന്നതും പില്‍ക്കാല ചരിത്രം.

ഏതൊരു പ്രസ്ഥാനവും നേരിടേണ്ടി വരുന്ന ബാലാരിഷ്ടിതകളല്ലാതെ മറ്റൊരു വിഘ്നവും നാളിത് വരെ ബൂലോഗത്ത് സംഭവിച്ചിട്ടില്ല. മാത്രമല്ല ബൂലോഗം പിച്ചവെച്ച് പിച്ചവെച്ച് സ്വന്തം കാലില്‍ നിവര്‍ന്ന് നിന്ന് കഴിഞ്ഞു എന്ന് തന്റേടത്തോടെ പറയാനും സാധിക്കുന്ന അവസ്ഥയാണിപ്പോള്‍.

എഡിറ്ററുടെ ഖേദം കാണാതെ തന്റെ രചനകളെ നാലാളുകള്‍
വായിക്കാനായി ബ്ലോഗില്‍ ഏതൊരുവനും പ്രസിദ്ധീകരിക്കാം. അത് വായിച്ചത് രണ്ടാളുകളാണെങ്കിലും അപ്പോഴപ്പോള്‍ അവരുടെഅഭിപ്രായമറിയാം. ഇത് മനസിലാക്കിയ ധാരാളം ആള്‍ക്കാര്‍ ബൂലോഗത്തേക്ക് കടന്നു വന്നു. വായനയും എഴുത്തും നൈസര്‍ഗികമായുള്ളവന്‍ അന്നും ഇന്നും ബൂലോഗത്ത് തന്നെ ഉണ്ട്. മറ്റ് ഇടങ്ങള്‍ പോലെ ഇവിടെയും ആരംഭശൂരത്വമുള്ളവര്‍ പിരിഞ്ഞ് പോയിരിക്കാം.തെങ്ങില്‍ നിന്നും പൊഴിഞ്ഞ് പോയ മച്ചിങ്ങാ എണ്ണേണ്ടല്ലോ , തെങ്ങില്‍ പിടിച്ച തേങ്ങാ എണ്ണിയാല്‍ പോരേ!

ഇന്ന് മലയാള ബ്ലോഗില്‍ സ്ഥിരമായി എഴുതുന്ന എത്രയോ പേര്‍ ഇപ്പോഴും അവരുടെ രചനകള്‍ താന്താങ്ങളുടെ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നആശയങ്ങള്‍ കെ.പി. സുകുമാരന്‍ മാഷ് തന്മയത്വമായി അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ സമര്‍പ്പിച്ച് വ്യത്യസ്ത ആശയക്കാരുമായി സംവാദം നടത്തുന്നു. ഗോതമ്പ് പൂരി നിര്‍മ്മാണം മുതല്‍ എന്‍ഡോസള്‍ഫാന്‍ വിഷയം വരെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചര്‍ച്ചാ വിഷയമാകുന്നു. ഇസ്മെയില്‍കുറുമ്പടി, പട്ടേപാടം റാംജി, സാബു എം.എച്. മിനി ടീച്ചര്‍,
എച്ച്മുകുട്ടി, തുടങ്ങി എത്രയോ പേര്‍ നിലവാരമുള്ള കഥകള്‍ അവരുടെ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുന്നു. സുദീര്‍ഘമായതും വായനാസുഖം തരുന്നതുമായ ഒരു നോവല്‍ കേരളദാസനുണ്ണി ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു; അടുത്തത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ബഷീര്‍ വള്ളിക്കുന്ന് ആനുകാലിക വാര്‍ത്തകള്‍ തന്റെ സരസമായ വാഗ് വൈഭവത്തിലൂടെ വായനക്കാരന്റെ മുമ്പില്‍ എത്തിക്കുന്നു. അനേകം പേര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആ ബ്ലോഗില്‍ പങ്ക് വെക്കുന്നു. വാഴക്കോടന്‍ മജീദും അരുണ്‍കായംകുളവും അരീക്കോടന്‍ മാഷും, കുമാരന്‍ തുടങ്ങിയവരും വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ തോല്‍പ്പിക്കുന്ന വിധത്തില്‍ വായനക്കാരനെ തല തല്ലി ചിരിപ്പിക്കുന്ന നര്‍മ്മം നിറഞ്ഞ രചനകള്‍ പോസ്റ്റ് ചെയ്യുന്നു.. സാബു കൊട്ടോട്ടി, സജീം തട്ടത്ത്മല, ശ്രീജിത് കൊണ്ടോട്ടി, രമേഷ് അരൂര്‍, അപ്പൂട്ടന്‍ , ചിത്രകാരന്‍ , ഷാനവാസ് സാഹിബ്, യൂസുഫ്പാ, മുഹമ്മദ്കുട്ടി, ഡോക്റ്റര്‍ ജയന്‍ ഏവൂര്‍, മുരളീ മുകുന്ദന്‍ ബിലാത്തിപ്പട്ടണം, എം.എസ. മോഹനന്‍ , പാവപ്പെട്ടവന്‍ , പാവത്താന്‍ , കാല്‍വിന്‍ കാപ്പിലാന്‍ , ജുനൈദ്, മുക്താര്‍ ,ഹംസാ, ഷിബു തോവാള, മണികണ്ഠന്‍ , ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍, ഡോക്റ്റര്‍ കോയ, വി.പി.അഹമദ്, പള്ളിക്കരയില്‍, ഷബീര്‍, സി.കെ. ലത്തീഫ്, വില്ലേജ്മാന്‍ , കാട്ടില്‍ അബ്ദുല്‍ നിസാര്‍,, നാമൂസ്, ഏകലവ്യന്‍ , യരലവ, ഖാദര്‍ പട്ടേപാടം, ശങ്കര നാരായണന്‍ മലപ്പുറം പ്രഭന്‍ കൃഷ്ണന്‍ , മുരളിക, ബീമാപ്പള്ളി, ശ്രീജിത്, ചെത്തുകാരന്‍ വാസു, ജെഫു ജൈലാഫ്, ആചാര്യന്‍ , മേല്‍പ്പത്തൂരാന്‍ , ഇസ്മെയില്‍ ചെമ്മാട്, ചെറുവാടി, തോന്ന്യാസി, താഹിര്‍ (കൊട്ടാരക്കരക്കാരന്‍ ), അബ്സര്‍(അബസ്വരങ്ങള്‍), തുടങ്ങി ഒട്ടനവധി പേര്‍(പലരുടെയും പേരു വിട്ട് പോയിട്ടുള്ളത് മനപൂര്‍വമല്ല, മറവി മാത്രം) തങ്ങളുടെ നാലു ചുറ്റും കാണുന്നതും സ്വന്തം ചിന്തകളുംഅഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും ബ്ലോഗുകളിലൂടെ തന്നെയാണ്. മുല്ലപ്പെരിയാര്‍ സംബന്ധമായി നിരക്ഷരന്‍ എത്ര ചടുലമായാണ് തന്റെ വികാര വിചാരങ്ങള്‍ തന്റെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. വിവിധമായ വിഷയങ്ങള്‍ വിദഗ്ദമായി അവതരിപ്പിക്കുകയും ആയതില്‍ കനത്ത ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന വേദി ബൂലോഗത്തല്ലാതെ മറ്റെവിടെ ഉണ്ട്. ജെയിംസ് ബ്രൈറ്റ് എത്രമാത്രം വൈദഗ്ദ്യത്തോടെയാണ് ബൂലോകം ഓണ്‍ലൈന്‍ കൈകാര്യം ചെയ്യുന്നത്. ക്യാമറയും തൂലികയും ഒരു പോലെ ഉപയോഗിക്കുന്നഹരീഷ് തൊടുപുഴ ബൂലോഗത്തെ അതിശയം തന്നെ അല്ലേ. ആനുകാലികങ്ങളിലെ പുസ്തകനിരൂപണങ്ങളെ വെല്ലുന്ന ചാതുര്യത്തോടെയാണ് മനോരാജ് പുസ്തകങ്ങളെ അവതരിപ്പിക്കുന്നത്. ശാരീരിക അവശതകളെ അവഗണിച്ച് ഹാറൂണ്‍ സാഹിബും സാദിഖും ജിത്തുവും ബ്ലോഗില്‍ സജീവമായി തന്നെ ഉണ്ട്. ശാന്താ കാവുമ്പായി, ലതികാ സുഭാഷ്, കുസുമം പുന്നപ്ര, മഞ്ഞു തുള്ളി, മുല്ല, റോസാപ്പൂക്കള്‍, ജാസ്മിക്കുട്ടി, മഞ്ഞുതുള്ളി, കൊച്ചുമോള്‍ കൊട്ടാരക്കര, റാണിപ്രിയ, മഞ്ജുമനോജ്(ജപ്പാന്‍ ) തുടങ്ങിയ വനിതകള്‍ തങ്ങള്‍ ആരുടെയും പുറകിലല്ല എന്ന് അവരുടെ സാന്നിദ്ധ്യത്തിലൂടെ തെളിയിക്കുന്നു.ജിക്കു, വാല്യക്കാരന്‍ , പത്രക്കാരന്‍ , മത്താപ്പ്, മുനീര്‍ തൂതപ്പുഴയോരം, ജാബിര്‍ മലബാരി, ആളവന്‍ താന്‍, ബിജു കോട്ടില, കമ്പര്‍, തുടങ്ങിയ യുവ താരങ്ങള്‍ ബൂലോഗത്ത് എവിടെയും തിളങ്ങി നില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ടെക്നോളജിയിലും കാലികമായ രചനകളിലും റെജി പുത്തന്‍ പുരക്കല്‍, നൌഷാദ് വടക്കേല്‍, കൂതറ ഹാഷിം, മുള്ളൂര്‍ക്കാരന്‍ , മുതലായവര്‍ ഇവിടെ പരിലസിക്കുന്നു.തുഞ്ചന്‍ പറമ്പില്‍ അരങ്ങേറ്റം കുറിച്ച പൊന്മളക്കാരന്‍ ടിയാന്‍ ബ്ലോഗില്‍ വരാന്‍ ഇത്രയും വൈകിയതെന്തേ എന്ന് ചോദിക്കുന്ന വിധത്തിലാണ് തന്റെ പാടവം പ്രകടിപ്പിക്കുന്നത്. നൌഷുവും അജിതും അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും മുന്നിലുണ്ട്.

അച്ചടി രംഗത്തെ പ്രഗല്‍ഭരെ വെല്ലുന്ന രചനകളാല്‍ ബൂലോഗത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ് മുകളില്‍ പറഞ്ഞവര്‍ ഏറെയും. എന്റെ ഓര്‍മ്മയില്‍ ഉള്ളവരാണ് ഇവരൊക്കെ. ഇനിയും എത്രയോ പേര്‍ ബൂലോഗത്ത് സജീവമായി നിലവിലുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ഭൂരിഭാഗവും അവര്‍ വന്ന കാലം മുതല്‍ ബൂലോഗത്ത് കഴിയുന്നു. ആരും പൊഴിഞ്ഞ് പോയിട്ടില്ല. അഥവാ ആരെങ്കിലും പൊഴിഞ്ഞ് പോയിട്ടുണ്ടെങ്കില്‍ മറ്റെല്ലാ തുറകളിലേത് പോലെ ഒരു ചെറു ശതമാനം മാത്രം. പറയുക ബൂലോഗം തളരുകയാണോ? അതോ വളരുകയാണോ? വളരുകതന്നെയാണ് ഒരു സംശയവും വേണ്ടാ. അതിനെ തളര്‍ത്താന്‍ ആരും നോക്കുകയും വേണ്ടാ.

അടുത്ത വിമര്‍ശനം ബ്ലോഗ് മീറ്റുകളെ സംബന്ധിച്ചാണ്. മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞ് വരുന്നു പോലും. ചെറായി മീറ്റ് മുതല്‍ നടന്നിട്ടുള്ള എല്ലാ മീറ്റുകളിലും ഈയുള്ളവന്‍ ഹാജരുണ്ടായിരുന്നു. കാലാവസ്ഥ, വിശേഷ ദിവസങ്ങളുടെ പ്രാധാന്യം, തുടങ്ങിയവ പ്രതിബന്ധമായി നിന്നപ്പോഴല്ലാതെ ഒരിക്കലും മീറ്റുകളില്‍ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യം കുറഞ്ഞിട്ടില്ല. മീറ്റുകളില്‍ എപ്പോഴെങ്കിലും സംബന്ധിക്കുകയും ആ കൂട്ടായ്മയില്‍ നിന്നും ലഭിക്കുന്ന അനുഭൂതി അനുഭവിക്കുകയും ചെയ്തിട്ടുള്ളവന്‍ ഒരിക്കലും മീറ്റുകളെ തള്ളിപ്പറയുകയില്ല. അതില്‍ പങ്കെടുക്കാത്തവര്‍ക്ക് മാറി നിന്ന് എന്ത് ഭാവനാ വിലാസങ്ങളും തട്ടി വിടാം. പൂര്‍ണ ചന്ദ്രനെ നോക്കി മറ്റവന്‍ ഓരിയിടുന്നത് പോലെ. അവസാനം നടന്ന കണ്ണൂര്‍ മീറ്റു വരെ വിജയകരമായിരുന്നു. ഇതു വരെ തമ്മില്‍ കാണാത്തവര്‍ നേരില്‍ കാണുന്നു; പരിചയപ്പെടുന്നു; അടുത്തടുത്തിരുന്ന് സൌഹൃദം പങ്കിടുന്നു; ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നു. മനസില്‍ നീറ്റലോടെ യാത്രാ മൊഴി ചൊല്ലി പിരിയുന്നു. ഇത് അനുഭവിച്ച് മനസിലാക്കണം. അപ്പോഴേ ബ്ലോഗ് മീറ്റ് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയൂ. പോസ്റ്റിലൂടെയും കമന്റുകളിലൂടെയും രൂക്ഷമായ അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നവരെ സംബന്ധിച്ച് നമുക്ക് ഒരു മുന്‍ ധാരണ മനസില്‍ കാണും. മീറ്റുകളില്‍ അവരെ നേരില്‍ കണ്ട് പരിചയപ്പെടുമ്പോള്‍ നമ്മുടെ എല്ലാ ധാരണകളും കാറ്റില്‍ പറന്നു പോകും. യരലവ എന്ന ബ്ലോഗറെ കണ്ണൂര്‍ മീറ്റ് അതിരാവിലെ ഞാന്‍ താമസിച്ചിരുന്ന ടി.ബി.യില്‍ വെച്ച് നേരില്‍ കണ്ട് പരിചയപ്പെട്ടപ്പോള്‍ , സുന്ദരമായ ആ മുഖത്ത് നിന്നും എന്നെ അഭിവാദ്യം ചെയ്ത് വാക്കുകള്‍ ഉതിര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ സമീപസ്തമായ സ്ഥലങ്ങളും കുളവും കാണാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ മീറ്റ് കഴിഞ്ഞു പിരിയാന്‍ നേരം സമീപ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സേവനങ്ങള്‍ വിവരിച്ചപ്പോള്‍ ഞാന്‍ ആ മുഖത്ത് സാകൂതം നോക്കി ചിന്തിച്ചു” ഇത് തന്നെയാണോ യരലവ?” ശ്രീജിത് കൊണ്ടോട്ടി എന്ന ചുള്ളനുമായി മണിക്കൂറുകള്‍ യാത്ര ചെയ്തപ്പോഴും ഇതാണോ ആ ചൂടന്‍ ചെറുപ്പക്കാരന്‍ എന്ന് ആലോചിച്ചു പോയി. ചിത്രകാരനെ സംബന്ധിച്ചും ഇതായിരുന്നു എന്റെ അനുഭവം. ഇത് എന്റെ അനുഭവം മാത്രമാണ്. മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഈ ജനുസ്സിലെ അനുഭവങ്ങള്‍ ഉണ്ടായി കാണണം. ബ്ലോഗ് മീറ്റിലല്ലാതെ ഈ അനുഭൂതികള്‍ മറ്റെവിടെ നിന്ന് ലഭിക്കാനാണ്. അടുത്ത മീറ്റ് നടക്കുമ്പോള്‍ ഇനിയും ഇനിയും ആള്‍ക്കാര്‍ പങ്കെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ടാ.

മാധ്യമങ്ങളിലെ മറ്റൊരു കൂട്ടായ്മയില്‍ നിന്നും ലഭിക്കാത്ത ജീവ കാരുണ്യ സേവനങ്ങളാണ് ബൂലോഗത്ത് നിലനില്‍ക്കുന്നത്. മൈനാ ഉമൈബാനില്‍ നിന്ന് ആരംഭിച്ച കാരുണ്യം തിരൂരിനടുത്ത് താമസിക്കുന്ന(പേരു മറന്ന് പോയി) ഒരു സഹോദരനു താമസിക്കാന്‍ വീട്
നിര്‍മ്മിച്ച് താക്കോല്‍ നല്‍കുന്നതിലെത്തി. ഈ അടുത്തകാലത്ത് ജിത്തു എന്ന ബ്ലോഗര്‍ക്ക് അദ്ദേഹത്തിന്റെ ശാരീ‍രിക അവശതകള്‍ കണക്കിലെടുത്ത് ബിസിനസ് ചെയ്യാനായി എല്ലാവരും ഒത്ത് പിടിച്ച് ഒരു ലക്ഷത്തിനു മീതെ തുക സംഭരിച്ച് സഹ ബ്ലോഗറന്മാരുടെ സാന്നിദ്ധ്യത്തില്‍ ഒരു പ്രസ്ഥാനം തുറന്ന് കൊടുത്തു. ഉദാഹരണങ്ങള്‍ ഈ വിഷയത്തില്‍ പറയാന്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ നിലവിലുള്ളതും പരിഗണനയിലെടുത്ത്കൊണ്ടിരിക്കുന്നതുമായ ജീവ കാരുണ്യ പ്രവര്‍ത്തനം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിസ വെള്ളൂരിനെ സംബന്ധിച്ചാണ്. വിശദ വിവരം ഇവിടെ പോയാല്‍ നിങ്ങള്‍ക്ക് കാണാം. ആ കുട്ടിക്ക് വേണ്ടി കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ബ്ലോഗറന്മാര്‍ തന്നെയാണ്. തീര്‍ച്ചയായും ആ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി മുമ്പ് സഹായം വാഗ്ദാനം ചെയ്തവര്‍ ഉടന്‍ തന്നെ ആ കുട്ടിയുടെ ഈ ഗുരുതരാവസ്ഥയില്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ബൂലോഗം. ഈ കാര്‍ണ്യ പ്രവര്‍ത്തങ്ങള്‍ ബൂലോഗത്തിന്റെ സവിശേഷതകളില്‍ പെട്ടത് തന്നെയെന്ന് നമുക്ക് നിവര്‍ന്ന് നിന്ന് പറയാന്‍ കഴിയും.
ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ബൂലോഗം പ്രകാശിച്ച് നില്‍ക്കുന്നത് കണ്ട അവസ്ഥയിലാണ് അസൂയ മൂത്തവരും എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്നവരും ബൂലോഗത്തെ സംബന്ധിച്ച് അസത്യങ്ങളായ വാര്‍ത്തകളും ലേഖനങ്ങളും അഭിപ്രായങ്ങളും തട്ടി വിടാന്‍ ആരംഭിച്ചത്.. അച്ചടി രംഗത്തെ കുലപതികളും ശിങ്കിടികളും ഇരിക്ക പൊറുതിയില്ലാതായി ഇപ്രകാരം ആരോപണങ്ങള്‍
തൊടുത്ത് വിട്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ ആരോപണങ്ങളെ നിസ്സാരവത്കരിച്ച് കൊണ്ട് അവര്‍ക്ക് മറുപടിയായി ആ ദന്ത ഗോപുരവാസികളുടെ ഒരേ അച്ചില്‍ വാര്‍ത്ത സൃഷ്ടികളേക്കാല്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട സാഹിത്യ/കലാ രചനകള്‍ ബൂലോഗത്ത് പ്രസിദ്ധീകരിച്ച് കൊണ്ടേ ഇരുന്നു; ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു.

ഭാവി കാലം ബ്ലോഗുകള്‍ക്കുള്ളതാണ്. ഇപ്പോള്‍ ബൂലോഗത്ത് നിലവിലുള്ള ബ്ലോഗറന്മാര്‍ മുമ്പേ പറക്കുന്ന പക്ഷികളുമാണ്. വെല്ലുവിളികളെ അതിജീവിച്ച് അവര്‍ സുരക്ഷിതമായി പറന്ന ഇടങ്ങളില്‍ പിമ്പേ വരുന്നവര്‍ റാകി പറക്കും ഉറപ്പ്.

Thursday, November 24, 2011

"പൊണ്ടാട്ടി ഊര്ക്ക് പോച്ച്"





ഭാര്യ അവളുടെ വീട്ടില്‍ കുട്ടികളുമായി രണ്ട് ദിവസം കഴിയാന്‍ പോകുന്നു ന്നറിഞ്ഞപ്പോള്‍ അയാള്‍ എതിര്‍പ്പ് പറഞ്ഞില്ല. മാത്രമല്ല, അവള്‍ യാത്രക്കായി അനുവാദം ചോദിച്ചപ്പോള്‍ എന്ത് കൊണ്ടോ ഉള്ളില്‍ അഹ്ലാദം നുരഞ്ഞ് പൊന്തുന്നതായി അയാള്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.

വന്യമായ ഒരു ആഹ്ലാദം.

ഭാര്യയെ അയാള്‍ക്ക് നന്നെ ഇഷ്ടമായിരുന്നു. കുട്ടികള്‍ അയാള്‍ക്ക് പ്രാണനുമായിരുന്നു.

എന്നിട്ടും രണ്ട് ദിവസത്തെ അവരുടെ അഭാവത്തെയും തുടര്‍ന്ന് തനിക്ക് അനുഭവപ്പെടാന്‍ പോകുന്ന ഏകാന്തതയെയും താന്‍ ഇഷ്ടപ്പെടുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ആവര്‍ത്തന വിരസമായ ജീവിതത്തില്‍ നിന്നും അല്പമായിട്ടായാലും വിടുതല്‍ ലഭിക്കുവാന്‍ മനസ് കൊതിക്കുന്നത് കൊണ്ടാകുമോ സന്തോഷം. അതോ ചുറ്റ്പാടിനാലുംകുടുംബജീവിതാ‍ന്തന്തരീക്ഷത്തിനാലും മനസിന്റെ ഏതോ മൂലയിലെ തടവറയില്‍ തളക്കപ്പെട്ടആസക്തികള്‍ പുറത്ത് വരുന്നതിനു അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാലോ?!

പഴയ ഒരു തമിഴ് സിനിമയില്‍ ഭാര്യയെയും കുട്ടികളെയും സങ്കടത്തോടെ ഊരിലേക്ക് ബസ് കയറ്റി വിട്ടതിന് ശേഷംഎന്‍ പോണ്ടാട്ടി ഊരുക്ക് പോച്ചെയ്എന്ന് അലറി വിളിച്ച് അര്‍മാദിക്കുന്ന തമിഴന്റെ ചിത്രം അയാളുടെ മനസിലേക്ക് കടന്ന് വന്നപ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്ക് പരക്കെ ബാധിക്കുന്ന അസുഖമായിരിക്കാം ഇതെന്ന് അയാള്‍ സമാധാനിച്ചു.

രാവിലെ മില്‍മാ പാലിനായുള്ള കാത്തിരിപ്പ്, വാഴ ഇലയില്‍ ഭാര്യ പൊതിഞ്ഞ് തരുന്ന പതിവ് ഉച്ച ഭക്ഷണമായ ചോറു , ചമ്മന്തി ഉപ്പിലിട്ടത്, 6മണിക്ക് വീട്ടിലെത്തി ചേരുമ്പോള്‍ അവള്‍ തരുന്ന കടലാസ് തുണ്ടിലെ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ പീടികയിലേക്കുള്ള യാത്ര, മൂത്ത കുട്ടിക്ക് അടുത്ത ദിവസം സ്കൂളിലേക്കുള്ള ഹോംവര്‍ക്ക് പറഞ്ഞ് കൊടുക്കല്‍,....എല്ലാറ്റിനും രണ്ട് ദിവസത്തേക്ക് അവധി.

രണ്ട് ദിവസം അടിച്ച് പൊളിക്കണംഉള്ളിലെ പിശാച് മന്ത്രിച്ചു.

വിവാഹ ശേഷവും തുടര്‍ന്നതും ഭാര്യയുടെ സ്നേഹപൂര്‍വമായ പിണക്കത്താല്‍ അവസാനിപ്പിച്ചതുമായ കൂട്ടുകാരുമായുള്ള കമ്പനി കൂടല്‍, രണ്ട് ദിവസത്തേക്കെങ്കിലും ഊര്‍ജിതത്തില്‍ വരുത്തണമെന്ന് അയാള്‍ തീരുമാനിച്ചു. “ഭാര്യ കൂട് തുറന്ന് വിട്ടോടാഎന്ന അവരുടെ പരിഹാസത്തെ അവഗണിച്ചാല്‍ മതിയല്ലോ.

തൊട്ടടുത്ത വീട്ടിലെ പെണ്ണ് താന്‍ ഇപ്പുറത്ത് വീട്ടില്‍ നില്‍ക്കുന്നു എന്നറിഞ്ഞ്കൊണ്ടും എന്നാല്‍ ഒന്നും അറിയാത്ത ഭാവത്തിലുമുള്ള ചുറ്റി തിരിയലും ഇടം കണ്ണിട്ട് നോട്ടവും ഭാര്യയെ ഭയന്ന് താന്‍ കണ്ടില്ലെന്ന് നടിക്കുമെങ്കിലും നാളെ ധൈര്യമായി അതെല്ലാം ആസ്വദിക്കാമെന്നും അയാള്‍ കണക്ക് കൂട്ടി.

അങ്ങിനെ രണ്ട് ദിവസത്തെ അര്‍മാദിക്കലിനായി ആഫീസില്‍ നിന്നും അവധിയുമെടുത്ത്വൈകുന്നേരം അയാള്‍ വീട്ടിലേക്ക് പാഞ്ഞു.

രാത്രി ആഹാരത്തിനായി, ഭാര്യക്ക് ഇഷ്ടമില്ലാത്തതും താന്‍ ഇഷ്ടപ്പെടുന്നതുമായ മൈദാ പത്തിരിയും കോഴി പൊരിച്ചതും ഹോട്ടലില്‍ നിന്നും വാങ്ങാന്‍ അയാള്‍ മറന്നുമില്ലല്ലോ.

ഗേറ്റ് കടക്കുമ്പോള്‍അഛാ!“ എന്ന് വിളിച്ച് തന്റെ നേരെ കൈ നീട്ടി പാഞ്ഞ് വരുന്ന ഇളയ കുട്ടിയെ വീടിനു മുന്‍ വശം കാണാതിരുന്നപ്പോള്‍ , അവന്‍ മൈലുകള്‍ക്കപ്പുറത്ത് നേരം എന്ത് ചെയ്യുകയായിരിക്കാം എന്ന ചിന്ത മനസിന്റെ മൂലയിലെവിടെയോ നേരിയ നൊമ്പരം ഉളവാക്കിയോ എന്ന് അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ താന്‍ കടന്ന് വരുമ്പോള്‍ മുന്‍ വാതിലില്‍ നിന്ന് തന്റെ കയ്യിലെ ബാഗ് വാങ്ങി വെക്കുന്ന ഭാര്യയുടെ അഭാവം അയാളില്‍ ശുണ്ഠി ഉളവാക്കി എന്ന് അയാള്‍ക്ക് തീര്‍ച്ച ഉണ്ട്. കതക് തുറന്ന് അകത്ത് കയറിയപ്പോള്‍ വീടിനുള്ളിലെ ഇരുട്ടും മൂകതയും തന്റെ നേരെ പല്ലിളിച്ച് കാണിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.

പതിവ് ചായ, കയ്യില്‍ തരാന്‍ ഭാര്യ ഇല്ലാത്തതിനാല്‍ ചായ തയാറാക്കുന്നതിനു സ്റ്റൌ കത്തിക്കാന്‍ അയാള്‍ ശ്രമിച്ചു. താന്‍ പാകം ചെയ്ത ചായക്കും റോഡിലൂടെ ഒഴുകി വരുന്ന മഴവെള്ളത്തിനും ഒരേ നിറമാണെന്ന് കണ്ടപ്പോള്‍ ഗ്ലാസിലെ ചായയില്‍ പകുതി മാത്രം കുടിച്ച് ബാക്കി വാഷ് ബെയ്സിനിലേക്കൊഴിക്കുകയും ചെയ്തു.

മറ്റാരെയും കാത്തിരിക്കാനില്ലാത്തതിനാല്‍ നേരത്തെ തന്നെ രാത്രി ആഹാരം കഴിക്കാമെന്ന് കരുതി ഹോട്ടലില്‍ നിന്നും വാങ്ങിയ പൊതി അഴിച്ച് ഊണ്‍ മേശയുടെ മുകളില്‍ വെച്ച് തനിക്ക് ഏറെ ഇഷ്ടപ്പെട്ട പത്തിരിയും പൊഴിച്ച കോഴിയും ആസ്വദിച്ച് കഴിക്കാനുള്ള ഒരുക്കത്തിലായി അയാള്‍. രണ്ട് കുട്ടികളുടെ അമ്മ ആയതിനു ശേഷവും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോള്‍ തന്റെ കയ്യില്‍ നിന്നും ഉരുള വാങ്ങി തിന്നാന്‍ താല്പര്യം കാണിക്കുന്ന ഭാര്യ ഇന്ന് ആരുടെ കയ്യില്‍ നിന്നും ഉരുള വാങ്ങി കഴിക്കുമെന്ന ചിന്ത അയാളുടെ മനസില്‍ മ്ലാനത ഉളവാക്കിയതിനാലായിരിക്കണം പത്തിരിയിലും കോഴി പൊരിച്ചതിലും രുചി അനുഭവപ്പെടാതിരുന്നത്.

ശേഷിച്ച ഭക്ഷണം കടലാസില്‍ പൊതിഞ്ഞ് തെങ്ങിന്‍ തടത്തിലേക്ക് എറിയുവാനായി മുറ്റത്തേക്ക് ഇറങ്ങിയ അയാള്‍, ആകാശത്തില്‍ പൂര്‍ണ ചന്ദ്രന്‍ , പ്രഭ ചൊരിഞ്ഞ് നില്‍ക്കുന്നത് കണ്ടു.

പൂര്‍ണ ചന്ദ്രന്‍ അവള്‍ക്ക് ഹരമായിരുന്നല്ലോ. ചന്ദ്രന്‍ ഉദിച്ച് ഉയരുന്നത് നിര്‍ന്നിമേഷയായി നോക്കി നിന്നതിനു ശേഷം തന്നെ വീക്ഷിക്കുന്ന കണ്ണുകളിലെ രാഗത്തിന്റെ ആഴം എത്രമാത്രമാണെന്ന് അളക്കാന്‍ ഒരിക്കലും തനിക്ക് കഴിഞ്ഞിരുന്നില്ലാ എന്ന ചിന്തയായിരുന്നു ഉറങ്ങാന്‍ നേരം അയാളുടെ മനസില്‍.

കുട്ടികളുടെ തലയില്‍ തടകുന്നു എന്നും ഭാര്യയെ മാറത്തേക്ക് വലിച്ചടുപ്പിച്ച് നെറ്റിയില്‍ ഉമ്മവെക്കുന്നുവെന്നുംഇനി എന്നെ തനിച്ചാക്കി പോകരുതെന്ന്അവളോട് കര്‍ശനമായിപറയുന്നുവെന്നും സ്വപ്നം കണ്ട്കൊണ്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.വീണ്ടും ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ നേരം പുലരാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന ചിന്ത മനസില്‍ അസ്വസ്ഥത ഉളവാക്കി.

കൂട്ടുകാരുമായി രണ്ട്ദിവസം കമ്പനി കൂടണമെന്നുള്ള ആഗ്രഹത്തെയും, അയല്പക്കത്തെ പെണ്‍കുട്ടി തന്റെ നേരെ ചാഞ്ഞും ചരിഞ്ഞും നോക്കി പൊങ്ങി ചാടുന്നതിനെയും, രണ്ട് ദിവസം ലഭിക്കുന്ന സര്‍വ സ്വാതന്ത്ര്യത്തെയും, അവഗണിച്ച് അതിരാവിലെ വീടും പൂട്ടി അയാള്‍ പാഞ്ഞ് പോയത് ബസ് സ്റ്റാന്റിലേക്കായിരുന്നുവല്ലോ. ഭാര്യയുടെ നാട്ടിലേക്കുള്ള ആദ്യ ബസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം എന്ന് തീര്‍ച്ച.

Thursday, November 17, 2011

വസന്താഗമനം

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൌമാരത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ഞാന്‍ ഒരു മഹാപോഴത്തരം കാണിച്ചു. ഒരു കവിത അങ്ങ് എഴുതി. അന്ന് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളംഎന്ന സ്ഥലത്ത് ഞാറയില്‍ക്കോണം ഭാഗത്ത് കുറേ മാസങ്ങള്‍ ചെലവഴിക്കേണ്ടി വന്നു.നാലു ചുറ്റുംകശുമാവുകളും മറ്റ് വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ പ്രകൃതീരമണീയമായ സ്ഥലത്ത് വൃശ്ചിക മാസം വന്നപ്പോള്‍ കണ്ട കാഴ്ച്ചകള്‍ മനസിലെവിടെയോ അനുരണനങ്ങള്‍ സൃഷ്ടിച്ചതിനാല്‍എങ്കിലുംചന്ദ്രികേ നമ്മള്‍ കാണും സങ്കല്‍പ്പ ലോകമല്ലീ ഉലകംഎന്ന ഈണത്തില്‍ തട്ടിക്കൂട്ടിയ സാധനംവായിച്ച് എന്റെ കൂട്ടുകാര്‍ പറഞ്ഞു ഇനി നീ പോക്രിത്തരം ആവര്‍ത്തിച്ചാല്‍ അടി തരും എന്ന്മറ്റുള്ളവര്‍ പറഞ്ഞുനല്ലോരു പയ്യന്‍ ആയിരുന്നു, എങ്ങിനെയോ വഷളനായിഎന്ന്. നാലു ചുറ്റുംഭീഷണി മുഴങ്ങിയപ്പോള്‍ ഞാന്‍ കവിത ഒളിപ്പിച്ച് കളഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വൃശ്ചികമാസം ആരംഭത്തില്‍ കവിത അച്ചടി മഷി പുരട്ടാന്‍ പല വാരികകളിലേക്കും അയക്കുവാനുള്ളധൈര്യം എനിക്കുണ്ടായി എങ്കിലും സ്ഥലത്ത് വന്ന് അടി തരാന്‍ പത്രാധിപര്‍മെനക്കെടാതിരുന്നതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. പഴയ ഒരു ഡയറി മറിച്ച് നോക്കുന്നതിനിടയില്‍ ഇന്ന് കവിത കണ്ണില്‍ പെട്ടപ്പോള്‍ പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നുഇന്ന് വൃശ്ചികം ഒന്നാം തീയതിആണ്” ഇത് ബൂലോഗത്തേക്ക് വിക്ഷേപിച്ച് അവിടെ ഉള്ളവരെ ഒന്ന് ഉപദ്രവിച്ചാലോ എന്ന്. ആ ദുരുദ്ദേശത്താല്‍ ഈ കവിത ഞാന്‍ പോസ്റ്റ് ചെയ്യുന്നു.

വസന്താഗമനം

വൃശ്ചിക മാസപ്പിറവിയോടെ
വൃക്ഷങ്ങള്‍ പത്രം കൊഴിച്ച് മെല്ലെ.
പൊന്‍ നിറം പൂശി തളിരുകളില്‍
പൂക്കുവാനായിട്ടമ്മാവൊരുങ്ങി.
കിലുകിലു ചൊല്ലും കുരുവിപ്പെണ്ണും
കുകൂകു കൂവും കുയിലിന്‍ കുഞ്ഞും
സ്വാഗതമേകി വസന്തത്തിനായി
സൌരഭ്യമേറും കുസുമം കാണാന്‍ .
തങ്കക്കതിരോനാ ദിങ്മുഖത്തിന്‍
സങ്കടഭാവത്തെ മാറ്റി മെല്ലെ
മഞ്ഞ വെയിലിന്‍ തിളങ്ങും രശ്മി
പുഞ്ചപ്പാടത്തെ പുളകം ചാര്‍ത്തി.
ശിരസ് കുലുക്കി വിളിച്ചു പാടം
ശലഭത്തിന്‍ മാസം വരുന്നതിനായി.
ഇളംകാറ്റിന്‍ ചൂളം വിളികള്‍ മെല്ലെ
മുളംകാട്ടിലൂടെ കടന്ന് വന്നു
എന്‍ മേനി സൌരഭ്യമായി മാറ്റും
പൊന്നിന്‍ വസന്തം വരുന്നു കാടേ!
സുന്ദരിയായ വസന്തമേ നീ
മന്ദഹാസത്തോടെ ഓടിയെത്തൂ
വെള്ളി മേഘം തന്റെ പള്ളിത്തേരില്‍
തുള്ളിക്കുതിച്ചു കൊണ്ടോടിയെത്തൂ
സ്വാഗതമോതുന്നാമോദത്തോടെ
സൌരഭ്യമേറും വസന്തത്തിനായി.

Monday, November 7, 2011

"പൊണ്ടാട്ടി ഊരുക്ക് പോച്ച് "

"പൊണ്ടാട്ടി ഊരുക്ക് പോച്ച് "

ഷരീഫ് കൊട്ടാരക്കര


ഭാര്യ അവളുടെ വീട്ടില്‍ കുട്ടികളുമായി രണ്ട് ദിവസം കഴിയാന്‍ പോകുന്നു ന്നറിഞ്ഞപ്പോള്‍ അയാള്‍ എതിര്‍പ്പ് പറഞ്ഞില്ല. മാത്രമല്ല, അവള്‍ യാത്രക്കായി അനുവാദം ചോദിച്ചപ്പോള്‍ എന്ത് കൊണ്ടോ ഉള്ളില്‍ അഹ്ലാദം നുരഞ്ഞ് പൊന്തുന്നതായി അയാള്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.

വന്യമായ ഒരു ആഹ്ലാദം.

ഭാര്യയെ അയാള്‍ക്ക് നന്നെ ഇഷ്ടമായിരുന്നു. കുട്ടികള്‍ അയാള്‍ക്ക് പ്രാണനുമായിരുന്നു.

എന്നിട്ടും രണ്ട് ദിവസത്തെ അവരുടെ അഭാവത്തെയും തുടര്‍ന്ന് തനിക്ക് അനുഭവപ്പെടാന്‍ പോകുന്ന ഏകാന്തതയെയും താന്‍ ഇഷ്ടപ്പെടുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ആവര്‍ത്തന വിരസമായ ജീവിതത്തില്‍ നിന്നും അല്പമായിട്ടായാലും വിടുതല്‍ ലഭിക്കുവാന്‍ മനസ് കൊതിക്കുന്നത് കൊണ്ടാകുമോ സന്തോഷം. അതോ ചുറ്റ്പാടിനാലും കുടുംബജീവിതാ‍ന്തന്തരീക്ഷത്തിനാലും മനസിന്റെ ഏതോ മൂലയിലെ തടവറയില്‍ തളക്കപ്പെട്ട ആസക്തികള്‍ പുറത്ത് വരുന്നതിനു അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്ന ചിന്തയാലോ?!

പഴയ ഒരു തമിഴ് സിനിമയില്‍ ഭാര്യയെയും കുട്ടികളെയും സങ്കടത്തോടെ ഊരിലേക്ക് ബസ് കയറ്റി വിട്ടതിന് ശേഷംഎന്‍ പോണ്ടാട്ടി ഊരുക്ക് പോച്ചെയ്എന്ന് അലറി വിളിച്ച് അര്‍മാദിക്കുന്ന തമിഴന്റെ ചിത്രം അയാളുടെ മനസിലേക്ക് കടന്ന് വന്നപ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്ക് പരക്കെ ബാധിക്കുന്ന അസുഖമായിരിക്കാം ഇതെന്ന് അയാള്‍ സമാധാനിച്ചു.

രാവിലെ മില്‍മാ പാലിനായുള്ള കാത്തിരിപ്പ്, വാഴ ഇലയില്‍ ഭാര്യ പൊതിഞ്ഞ് തരുന്ന പതിവ് ഉച്ച ഭക്ഷണമായ ചോറു , ചമ്മന്തി ഉപ്പിലിട്ടത്, 6മണിക്ക് വീട്ടിലെത്തി ചേരുമ്പോള്‍ അവള്‍ തരുന്ന കടലാസ് തുണ്ടിലെ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ പീടികയിലേക്കുള്ള യാത്ര, മൂത്ത കുട്ടിക്ക് അടുത്ത ദിവസം സ്കൂളിലേക്കുള്ള ഹോംവര്‍ക്ക് പറഞ്ഞ് കൊടുക്കല്‍,....എല്ലാറ്റിനും രണ്ട് ദിവസത്തേക്ക് അവധി.

രണ്ട് ദിവസം അടിച്ച് പൊളിക്കണംഉള്ളിലെ പിശാച് മന്ത്രിച്ചു.

വിവാഹ ശേഷവും തുടര്‍ന്നതും ഭാര്യയുടെ സ്നേഹപൂര്‍വമായ പിണക്കത്താല്‍ അവസാനിപ്പിച്ചതുമായ കൂട്ടുകാരുമായുള്ള കമ്പനി കൂടല്‍, രണ്ട് ദിവസത്തേക്കെങ്കിലും ഊര്‍ജിതത്തില്‍ വരുത്തണമെന്ന് അയാള്‍ തീരുമാനിച്ചു. “ഭാര്യ കൂട് തുറന്ന് വിട്ടോടാഎന്ന അവരുടെ പരിഹാസത്തെ അവഗണിച്ചാല്‍ മതിയല്ലോ.

തൊട്ടടുത്ത വീട്ടിലെ പെണ്ണ് താന്‍ ഇപ്പുറത്ത് വീട്ടില്‍ നില്‍ക്കുന്നു എന്നറിഞ്ഞ്കൊണ്ടും എന്നാല്‍ ഒന്നും അറിയാത്ത ഭാവത്തിലുമുള്ള ചുറ്റി തിരിയലും ഇടം കണ്ണിട്ട് നോട്ടവും ഭാര്യയെ ഭയന്ന് താന്‍ കണ്ടില്ലെന്ന് നടിക്കുമെങ്കിലും നാളെ ധൈര്യമായി അതെല്ലാം ആസ്വദിക്കാമെന്നും അയാള്‍ കണക്ക് കൂട്ടി.

അങ്ങിനെ രണ്ട് ദിവസത്തെ അര്‍മാദിക്കലിനായി ആഫീസില്‍ നിന്നും അവധിയുമെടുത്ത് വൈകുന്നേരം അയാള്‍ വീട്ടിലേക്ക് പാഞ്ഞു.

രാത്രി ആഹാരത്തിനായി, ഭാര്യക്ക് ഇഷ്ടമില്ലാത്തതും താന്‍ ഇഷ്ടപ്പെടുന്നതുമായ മൈദാ പത്തിരിയും കോഴി പൊരിച്ചതും ഹോട്ടലില്‍ നിന്നും വാങ്ങാന്‍ അയാള്‍ മറന്നുമില്ലല്ലോ.

ഗേറ്റ് കടക്കുമ്പോള്‍അഛാ!“ എന്ന് വിളിച്ച് തന്റെ നേരെ കൈ നീട്ടി പാഞ്ഞ് വരുന്ന ഇളയ കുട്ടിയെ വീടിനു മുന്‍ വശം കാണാതിരുന്നപ്പോള്‍ , അവന്‍ മൈലുകള്‍ക്കപ്പുറത്ത് നേരം എന്ത് ചെയ്യുകയായിരിക്കാം എന്ന ചിന്ത മനസിന്റെ മൂലയിലെവിടെയോ നേരിയ നൊമ്പരം ഉളവാക്കിയോ എന്ന് അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. പക്ഷേ താന്‍ കടന്ന് വരുമ്പോള്‍ മുന്‍ വാതിലില്‍ നിന്ന് തന്റെ കയ്യിലെ ബാഗ് വാങ്ങി വെക്കുന്ന ഭാര്യയുടെ അഭാവം അയാളില്‍ ശുണ്ഠി ഉളവാക്കി എന്ന് അയാള്‍ക്ക് തീര്‍ച്ച ഉണ്ട്. കതക് തുറന്ന് അകത്ത് കയറിയപ്പോള്‍ വീടിനുള്ളിലെ ഇരുട്ടും മൂകതയും തന്റെ നേരെ പല്ലിളിച്ച് കാണിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.

പതിവ് ചായ, കയ്യില്‍ തരാന്‍ ഭാര്യ ഇല്ലാത്തതിനാല്‍ ചായ തയാറാക്കുന്നതിനു സ്റ്റൌ കത്തിക്കാന്‍ അയാള്‍ ശ്രമിച്ചു. താന്‍ പാകം ചെയ്ത ചായക്കും റോഡിലൂടെ ഒഴുകി വരുന്ന മഴവെള്ളത്തിനും ഒരേ നിറമാണെന്ന് കണ്ടപ്പോള്‍ ഗ്ലാസിലെ ചായയില്‍ പകുതി മാത്രം കുടിച്ച് ബാക്കി വാഷ് ബെയ്സിനിലേക്കൊഴിക്കുകയും ചെയ്തു.

മറ്റാരെയും കാത്തിരിക്കാനില്ലാത്തതിനാല്‍ നേരത്തെ തന്നെ രാത്രി ആഹാരം കഴിക്കാമെന്ന് കരുതി ഹോട്ടലില്‍ നിന്നും വാങ്ങിയ പൊതി അഴിച്ച് ഊണ്‍ മേശയുടെ മുകളില്‍ വെച്ച് തനിക്ക് ഏറെ ഇഷ്ടപ്പെട്ട പത്തിരിയും പൊഴിച്ച കോഴിയും ആസ്വദിച്ച് കഴിക്കാനുള്ള ഒരുക്കത്തിലായി അയാള്‍. രണ്ട് കുട്ടികളുടെ അമ്മ ആയതിനു ശേഷവും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോള്‍ തന്റെ കയ്യില്‍ നിന്നും ഉരുള വാങ്ങി തിന്നാന്‍ താല്പര്യം കാണിക്കുന്ന ഭാര്യ ഇന്ന് ആരുടെ കയ്യില്‍ നിന്നും ഉരുള വാങ്ങി കഴിക്കുമെന്ന ചിന്ത അയാളുടെ മനസില്‍ മ്ലാനത ഉളവാക്കിയതിനാലായിരിക്കണം പത്തിരിയിലും കോഴി പൊരിച്ചതിലും രുചി അനുഭവപ്പെടാതിരുന്നത്.

ശേഷിച്ച ഭക്ഷണം കടലാസില്‍ പൊതിഞ്ഞ് തെങ്ങിന്‍ തടത്തിലേക്ക് എറിയുവാനായി മുറ്റത്തേക്ക് ഇറങ്ങിയ അയാള്‍, ആകാശത്തില്‍ പൂര്‍ണ ചന്ദ്രന്‍ , പ്രഭ ചൊരിഞ്ഞ് നില്‍ക്കുന്നത് കണ്ടു.

പൂര്‍ണ ചന്ദ്രന്‍ അവള്‍ക്ക് ഹരമായിരുന്നല്ലോ. ചന്ദ്രന്‍ ഉദിച്ച് ഉയരുന്നത് നിര്‍ന്നിമേഷയായി നോക്കി നിന്നതിനു ശേഷം തന്നെ വീക്ഷിക്കുന്ന കണ്ണുകളിലെ രാഗത്തിന്റെ ആഴം എത്രമാത്രമാണെന്ന് അളക്കാന്‍ ഒരിക്കലും തനിക്ക് കഴിഞ്ഞിരുന്നില്ലാ എന്ന ചിന്തയായിരുന്നു ഉറങ്ങാന്‍ നേരം അയാളുടെ മനസില്‍.

കുട്ടികളുടെ തലയില്‍ തടകുന്നു എന്നും ഭാര്യയെ മാറത്തേക്ക് വലിച്ചടുപ്പിച്ച് നെറ്റിയില്‍ ഉമ്മ വെക്കുന്നുവെന്നുംഇനി എന്നെ തനിച്ചാക്കി പോകരുതെന്ന്അവളോട് കര്‍ശനമായി പറയുന്നുവെന്നും സ്വപ്നം കണ്ട്കൊണ്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.വീണ്ടും ഉറങ്ങാനാവാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ നേരം പുലരാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന ചിന്ത മനസില്‍ അസ്വസ്ഥത ഉളവാക്കി.

കൂട്ടുകാരുമായി രണ്ട്ദിവസം കമ്പനി കൂടണമെന്നുള്ള ആഗ്രഹത്തെയും, അയല്പക്കത്തെ പെണ്‍കുട്ടി തന്റെ നേരെ ചാഞ്ഞും ചരിഞ്ഞും നോക്കി പൊങ്ങി ചാടുന്നതിനെയും, രണ്ട് ദിവസം ലഭിക്കുന്ന സര്‍വ സ്വാതന്ത്ര്യത്തെയും, അവഗണിച്ച് അതിരാവിലെ വീടും പൂട്ടി അയാള്‍ പാഞ്ഞ് പോയത് ബസ് സ്റ്റാന്റിലേക്കായിരുന്നുവല്ലോ. ഭാര്യയുടെ നാട്ടിലേക്കുള്ള ആദ്യ ബസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം എന്ന് തീര്‍ച്ച.