Saturday, September 21, 2013

അധികമായാൽ അമൃതും......

 ഓണ നാളുകളിൽ  ഒരു ദിവസം കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്കുള്ള യാത്രയിൽ   എഴുകോൺ പാലം കടക്കുന്നതിനു മുമ്പായി   വലത് വശത്ത് ആ പെരു മഴയത്ത് കുട ചൂടി  അച്ചടക്കത്തോടെ   നീണ്ട ക്യൂ.  കാണപ്പെട്ടു.    ക്യൂവിന്റെ ആരംഭം സർക്കാർ വക മദ്യ ന്യായ വില വിൽപ്പന ശാലയിൽ. അവസാനം  അങ്ങ്  ദൂരെ  ദൂരെ  എവിടെയോ.     നിശ്ശബ്ദരായി,  ആ മഴയത്ത്  ശക്തമായ  കാറ്റടിക്കുമ്പോൾ പോലും സഹന ശക്തിയോടെ  വരി നിന്നവർ  സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർ ആണെന്ന്   കാഴ്ച്ചയിൽ വ്യക്തം.
മദ്യം മലയാളിക്ക് ഒഴിച്ച് കൂട്ടാനാവാത്ത വസ്തു ആയി  മാറിയിരിക്കുന്നു.  കാരണം അന്വേഷിച്ചാൽ  ചെന്നെത്തുന്നത്  പ്രധാനമായും വരുമാനത്തിലാണു.  കള്ളും ചാരായവും  ഒഴിവാക്കി വിദേശ മദ്യം  പാനം ചെയ്യാൻ തക്ക വിധം വരുമാനം  ഇന്ന്  ക്ഷിപ്ര സാധ്യമാണു. കല്ല്  മേസിരി പ്രതിദിന ശമ്പളം:700,ആശാരി 750 മുതൽ 850 വരെ.  മൈക്കാട്:(പല വക ജോലി/മേസിരി സഹായി)600--650.  ലോഡിംഗ് തൊഴിലാളി, പ്രതിദിനം ശരാശരി 1000, കടകളിലെ കയറ്റിറക്ക് തൊഴിലാളി  750  ആയിരുന്നു, ഓണം മുതൽ 850. ചുരുക്കത്തിൽ ഏവർക്കും സുഭിക്ഷം. ഒരു അണു  കുടുംബം  ആഹാര ചെലവിനു  സമൃദ്ധിയായി ചെലവഴിച്ചാലും  300 രൂഫാ ധാരാളം. പലവക  ഇനം 250 രൂപാ  മാറ്റിയാലും  കയ്യിൽ പിന്നെയും  ബാക്കിയുണ്ട്. 95 ശതമാനവും  സാധാരണക്കാർ  അവർ ഭാവിയെ പറ്റി വ്യാകുലരാകാത്തവർ. ഒന്ന് പിടിപ്പിക്കാൻ അപ്പോൾ ഒരു പ്രയാസവുമില്ല. എന്നെ പോലെ വേറെയും ആൾക്കാർ ക്യൂ നിൽക്കാൻ  കൂടെയുണ്ടെങ്കിൽ   എനിക്കെന്ത്  മഴ, കാറ്റ് ,  ഞങ്ങൾ  വരി വരിയായി  കത്ത് നിൽക്കുന്നു, ഞങ്ങളുടെ റേഷനു  വേണ്ടി.
 സമത്വ സുന്ദര സമൃദ്ധ  കേരളം  ജയിക്കട്ടെ.  ഗോവയെ  നമുക്ക്  കടത്തി വെട്ടണം.

1 comment: