Friday, October 13, 2017

ബീവറേജ് വിശേഷങ്ങള്‍

ദേശീയ പാതയില്‍ നിന്നും മദ്യ വ്യാപാരത്തെ കോടതി തുരത്തി  ഓടിച്ചതിനു ശേഷം സര്‍ക്കാര്‍ വക മദ്യശാലകള്‍  നാട്ടുമ്പുറങ്ങളില്‍  കച്ചവടം തുടങ്ങി . അതോടെ  മാനും മരംചാടിയുമില്ലാതെ  കിടന്ന  ഇടവഴികളും  നടപ്പാതകളും  കുടിയന്മാരുടെ രാജപാതകളായി  മാറി.
ഞങ്ങള്‍  താമസിക്കുന്ന വസതിയുടെ  മുമ്പിലൂടെയുള്ള  നിരത്ത്,   പ്രദേശ വാസികള്‍  മാത്രം സഞ്ചരിച്ചിരുന്നത്   രാത്രി  ഏട്ട്  മണി കഴിഞാല്‍ ഉത്സവ  സ്ഥലത്തേക്കുള്ള  വഴി പോലെയാണിപ്പോള്‍ .  ഇരുട്ടും തള്ളി ഇട്ട്  പാമ്പുകള്‍  കൂട്ടം കൂട്ടമായി   പോകുന്ന കാഴ്ച  രസാവഹമാണ്  നിര ത്തിന്റെ അവസാനം  ചവിട്ട് പടികളും കടന്ന്‍  സമീപത്തുള്ള സിമിത്തെരിയും  പിന്നിട്ട് റെയില്‍വേ വഴിയും  താണ്ടി  ഉദ്ദേശ  സ്ഥലത്ത്  എത്തുന്ന മഹാന്മാര്‍ക്ക്  ഇരുട്ടും  ദുര്‍ഘടങ്ങളും  സിമിത്തെരിയിലെ പ്രേതവും  ട്രെയിന്‍  വരുമോ എന്ന ഭയവും ഒന്നുമില്ല. ഇത്രയും സാഹസം  കാണിച്ച് ലണ്ടന്‍ മദ്യം  കഴിച്ചില്ലെങ്കില്‍  ഉറക്കവും വരില്ലായിരിക്കും. കടന്ന്‍ പോകുന്ന ട്രെയിന്‍ നിര്‍ത്താന്‍ കൈ കാണിക്കുന്നവരും  ഉടുത്തിരിക്കുന്ന  തുണി ഉരിഞ്ഞ് കോടി വീശലും ധാരാളം.
കഴിഞ്ഞ ദിവസം വൈകുന്നേരം  ഒരു മഹാന്‍  ട്രെയിന്‍ വരുന്നതിനു മുമ്പ്  തല  പാളത്തില്‍ കൊണ്ട് വെച്ചു. സമീപസ്ഥരായ  വീട്ടുകാര്‍ എല്ലാവരും കൂടി  പിടിച്ച് മാറിയപ്പോള്‍  കഴുത്ത് മുറിയുമോ  എന്ന പരീക്ഷിക്കാനാണ്  താന്‍ അങ്ങ്ങ്ങിനെ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
 മദ്യത്തിനു  ഇത്രയും മാന്ത്രിക ശക്തി  ഉണ്ടെന്ന്‍  ഇപ്പോഴാണ്  തിരിച്ചറിയുന്നത്.

No comments:

Post a Comment