Wednesday, October 25, 2017

ആത്മഹത്യയും മലയാളിയും.

കുറച്ച് കാലങ്ങള്‍ക്ക്  മുമ്പ് വരെ  ജപ്പാനായിരുന്നു  ആത്മഹത്യക്ക്  മുമ്പില്‍  നിന്നിരുന്നത്. ഇതിപ്പോള്‍ ഈ പ്രവണത   മലയാളികളെയും  ബാധിച്ചു എന്നാണു  തോന്നുന്നത്. നിസ്സാര  കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പ്രവണത മലയാളികളില്‍   വര്‍ദ്ധിച്ച് വരുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു .
നാലും അഞ്ചും കുട്ടികളുള്ള  വീടുകളില്‍ ഒരു ബാത്ത്  റുമും ഒരു സോപ്പും ഒരു തോര്‍ത്തും  ഉള്ളിടത്ത്  ഒരാള്‍  കുളിച്ച് ഇറങ്ങ്ങ്ങുന്നത് വരെ സഹിഷ്ണത  പുലര്‍ത്തി കാത്ത്  നില്‍ ക്കാനുള്ള  പരിശീലനം വീട്ടില്‍ നിന്ന തന്നെ കിട്ടിയിരുന്നു. കാത്തിരിക്കാനും ക്ഷമിക്കാനും  സഹിക്കാനും വീടുകളില്‍  നിന്നും ലഭിച്ചിരുന്ന   പരിശീലനം  ഭാവിയില്‍ പ്രതിസന്ധികളെ  അഭിമുഖീകരിക്കുമ്പോള്‍  ക്ഷമാശീലരായി  നില്‍ക്കാന്‍ അന്നത്തെ തലമുറയെ  പ്രാപ്തരാക്കുകയും ചെയ്ത് വന്നു. ഇന്നു   സ്ഥിതിഗതികള്‍  മാറിയിരിക്കുന്നു. കൂട്ടുകുടുംബം അണുകുടുംബം ആയി രൂപാന്തരം പ്രാപിച്ചു. കുട്ടികളെ വഴക്ക്  പറയാതെ ഗുണദോഷിക്കാതെ യാതൊരുവിധ അല്ലലിലും പെടുത്താതെ  ചെല്ലക്കിളികളായി വളര്‍ത്തിക്കൊണ്ടു വരുകയും അങ്ങ്ങ്ങിനെ വളര്‍ന്ന വന്ന കുട്ടി   ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍  എന്ത് ചെയ്യണമെന്നറിയാതെ   കടുംകയ്യിലെക്ക്  തിരിയുകയും ചെയ്തു വരുന്നു. അവരുടെ വീട്ടില്‍  മാതാപിതാക്കളോടു  മാത്രം ഇടപഴകിയും  സമൂഹവുമായി ഇടപഴകാനുള്ള  അവസരം ലഭിക്കാതിരിക്കുകയും അനിഷ്ടകരമായ ഒന്നും നേരിടാന്‍ അവസരം കിട്ടാതെ   സമയാസമയം ഇഷ്ടമുള്ള  ആഹാരം കഴിച്ചും ബുദ്ധിമുട്ടറിയാതെയും  ശകാരം കേള്‍ക്കാതെയും  വളര്‍ന്ന വരുന്ന ഈ തലമുറ  ചെറുത്ത് നിന്നാല്‍  പരിഹരിക്കാന്‍ കഴിയുന്ന പ്രതിസന്ധികള്‍ പോലും നേരിടാനാവാതെ  പകച്ച് നില്‍ക്കുന്ന അവസ്ഥയില്‍ കണ്ടെത്തുന്ന പോംവഴിയായി  മാറി ആത്മഹത്യ. ആരെങ്കിലും ഒന്ന്‍ കുറ്റപ്പെടുത്തിയാല്‍ , പാളിച്ച  ചൂണ്ടി കാണിച്ചാല്‍ ഇവര്‍  പ്രകോപിതരായി മാറും .  അവര്‍ക്ക് ജയിച്ചേ പറ്റു, അത് സാധിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുക, ഇതാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

No comments:

Post a Comment