Tuesday, February 27, 2018

ഭയപ്പെടെണ്ടവര്‍

ഭയപ്പെടെണ്ടത്  ആരെയാണ്?
ഭീകരര്‍ ...അല്ലാ, അവരെ നമുക്ക്  നേരിടാം.
കക്ഷത്ത്‌ രസീത് ബുക്കും നോട്ടീസുമായി  പടി കയറി വരുന്ന പിരിവുകാര്‍.
ഹേ! അല്ലാ...
രാഷ്ട്രീയക്കാര്‍.......ഒ! അവരുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞാല്‍ പോരെ.... അവരുടെ ഉപദ്രവത്തില്‍  നിന്ന്  രക്ഷപെടാമല്ലോ....
പിന്നാരാണെന്നു പറഞ്ഞു തുലക്ക്.......

പെന്‍ഷന്‍കാര്‍....അതേ  പെന്‍ഷന്‍കാര്‍ തന്നെ.
അതി പുലര്‍ച്ചയ്ക്ക് തന്നെ  ഇവരുടെ  സാന്നിധ്യം നമുക്ക് അനുഭവപ്പെട്ടു തുടങ്ങും. തലയില്‍  മഫ്ലറും കെട്ടി കൂട്ടം കൂട്ടമായി നടക്കാനിറങ്ങുന്നവരെ പേടിക്കേണ്ട. അവരങ്ങ് പോയിക്കൊള്ളും. പക്ഷെ ഈ വര്‍ഗത്തിലെ ഒറ്റയാനെ പേടിചേ മതിയാകൂ. വളരെ അത്യാവശ്യമായി ആദ്യത്തെ വണ്ടിക്കു അടുത്ത നഗരത്തില്‍ പോകാനിറങ്ങുന്ന നമ്മള്‍  ചെന്ന് പെടുന്നത് ഈ ഒറ്റയാന്റെ കയ്യിലാണെങ്കില്‍ അന്നത്തെ കാര്യ കട്ട പോഹയായിരിക്കും.നമ്മുടെ നൂലാപ്പീസു വരെ  വലിച്ചു  തീര്‍ത്തിട്ടെ നമ്മെ വിടൂ.  നമുക്ക്  ഒട്ടും താല്പര്യമില്ലാത്ത  എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാതെ മൂപ്പര് നമ്മളെ വിടുകയില്ല. അവസാനം   ജീവനും കൊണ്ട് പാഞ്ഞു പോകുന്ന നമ്മളെ നോക്കി കാര്‍ന്നോര്‍ വിളിച്ചു പറയും നാളെയുംഈ സമയത്ത് കാണണം ....താന്‍ ജോലി ചെയ്തിരുന്ന  സ്ഥാപനത്തില്‍  ഈ ഒറയാന്‍ ചെന്ന് കയറും.  അനുവാദം ലഭിക്കുന്നതിനു മുമ്പ് തന്നെ ആരുടെയെങ്കിലും കസേരയില്‍ ഇരിപ്പുറപ്പിച്ചു  അപ്പോള്‍ ഓടി പാഞ്ഞു വരുന്ന ഏതെങ്കിലും  ജീവനക്കാരനെ നോക്കി ചോദിക്കും, "ഹേ!  മിസ്ടര്‍! അല്‍പ്പം നേരത്തെ വന്നു കൂടെ?  വെപ്രാളത്തില്‍ പാഞ്ഞു വരുന്ന ചങ്ങാതി  മര്യാദയുടെ പുറത്ത് ഒന്ന് ഇളിചെന്നു വരുത്തുമെങ്കിലും ഉള്ളില്‍ പറയും, എടൊ ആവശ്യമില്ലാത്ത രോമമേ,  രാവിലെ തനിക്ക് പണിയൊന്നുമില്ലാഞ്ഞിട്ടാണോ  ഇങ്ങോട്ട് കെട്ടി എടുത്തത്?
കാര്‍ന്നോരു അപ്പോഴേക്കും താന്‍   സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തെ ഗീര്‍വാണം ആരംഭിച്ചിരിക്കും. ടൂ തൌസന്റ്  ത്രീയില്‍..ഞാന്‍ അന്ന് ഹെട്ക്ലര്‍ക്കായിരുന്നപ്പോള്‍.........
ഹോ!  ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍  നിങ്ങള്‍ ഒരു ചോദ്യം  ചോദിക്കാന്‍  തിടുക്കപ്പെടുന്നു,  ചുണ്ട് കൂര്‍പ്പിക്കുന്നു, മുഖത്ത് ഹാസ്യം വരുത്തുന്നു....സാറും ഒരു  പെന്‍ഷനര്‍  അല്ലെ?  സാറ് ഇങ്ങിനെയാണോ പെരുമാരുന്നതെന്ന്‍ ..അതോ സ്വന്തം അനുഭവമാണോ എന്നു...... ഇതാണ് നിങ്ങളുടെ കുഴപ്പം..ഒരു കാര്യവും സത്യ സന്ധതയോടെ അവതരിപ്പിക്കാന്‍ സമ്മതിക്കൂലാ.... ഉടനെ ഇടം കോലിടാന്‍ വരും...നിര്‍ത്തി...നിര്‍ത്തി...ഞാന്‍ പോയി.

No comments:

Post a Comment